Skip to main content

Posts

Showing posts with the label Stories

നഷ്ടപ്പെട്ട നീലാംബരി- മാധവിക്കുട്ടിയുടെ കഥകൾ | ഡോ. ഷംഷാദ് ഹുസൈന്‍

അവതരണത്തിലും പ്രമേയത്തിലും  ഭാഷയിലെ കീഴ്വഴക്കങ്ങൾ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്കാരിക ലോകത്ത് കലാപം സൃഷ്ടിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. നിത്യപ്രണയത്തിന്റെ വ്രെതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചു നില്ക്കുന്ന സ്ത്രീ സ്വത്വത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന കഥകളാണ് നഷ്ടപ്പെട്ട നീലാംബരിയിലും എന്റെ പ്രിയപ്പെട്ട കഥകളിലും ഉള്ളത്. മാധവിക്കുട്ടിയുടെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഡോ. ഷംഷാദ് ഹുസൈണ്‍ നടത്തിയ പഠനത്തിൽ നിന്ന് – ഡോ. ഷംഷാദ് ഹുസൈന്‍ – ‘എന്റെ വലിയ മുലകളെ പ്രശംസിക്കാന്‍ എന്നും ഏതെങ്കിലും വിഡ്ഢി ഉണ്ടായിരുന്നു.’ ഈയൊരു വാക്യം മതി, മാധവിക്കുട്ടിയുടെ നീഷേധങ്ങളെ അടയാളപ്പെടുത്താന്‍. വിശദീകരണങ്ങളില്ലാതെ തന്നെ ഈ വാക്യം പല തരത്തില്‍ നമ്മുടെ ബോധ്യങ്ങളെ തകര്‍ക്കുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് തുറന്നെഴുതുന്നു എന്നത് തന്നെ ഒന്നാമത്തെ കാര്യം. സ്വന്തം ശരീരത്തെ സംബന്ധിച്ച് കൂട്ടുകാരോട് സ്വകാര്യമായി പങ്കു വെക്കുന്നതു പോലും നാണക്കേടായി കണ്ടിരുന്ന കാലത്താണ് എത്ര ലഘുവായി സുരയ്യ ഇത് എഴുത്തില്‍ കൊണ്ടു വന്നു എന്നു തിരിച്ചറിഞ്ഞത്. ശരീരത്തെ അതി...

Sweet milk | Translated from the Malayalam story ‘Neipayasam’

A  man, returning home at night from a simple cremation, having thanked everyone. We could simply call him Achhan. Because only three children in the city know his value. They call him Achha. Sitting in the bus among strangers, he went over every second of that day. Woke up in the morning to her voice. "Unniye, don’t go on sleeping covered up like that. It’s Monday." She was calling the eldest son. She then moved to the kitchen, her white sari crumpled. Brought me a big glass of coffee. Then? What happened then? Did she say anything that should not be forgotten? However much he tried, he could not remember. "Don’t go on sleeping covered up like that. It’s Monday." Only that line lingered. He chanted it to himself, as if it was a prayer. If he forgot it, the loss would be unbearable. The children had been with him when he left for work in the morning. She brought them their tiffin in small aluminium boxes. A smear of turmeric on her right hand. At work, he ...

Pranayam (malayalam)

ഒരു രാജാവിന്റെ പ്രേമഭാജനമാവാന്‍ എന്നെന്നും ആഗ്രഹിച്ചിരുന്നവളായ ഞാന്‍ എന്റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ഒരു ദിവസം മധ്യാഹ്നത്തില്‍ സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ടലിലെ ചുവന്ന പരവതാനിക്കീറുകള്‍ വിരിച്ച ഇടനാഴികകളില്‍ക്കൂടി തലയുയര്‍ത്തിപ്പിടിച്ചും വലത്തെ കൈകൊണ്ട് സാരിയുടെ അടിവക്ക് ഒരംഗുലത്തോളം നിലത്തുനിന്ന് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും നടന്ന്, എന്റെ വാര്‍ദ്ധക്യം ബാധിച്ചുതുടങ്ങിയ കാമുകന്‍ കിടന്നിരുന്ന മുറിയുടെ വാതില്ക്കലെത്തി. എന്നെ പ്രതീക്ഷിച്ചുകിടക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും വാതില്‍ പൂട്ടാറില്ല. ഞാന്‍ വാതില്‍ തള്ളിത്തുറന്ന് തളത്തിലെ നേര്‍ത്ത ഇരുട്ടിലേക്ക് പ്രവേശിച്ചു. അതിനുമപ്പുറത്തു കിടപ്പുമുറിയില്‍, ഇരട്ടക്കട്ടിലിനുമീതെ ഇരട്ടക്കിടക്കമേല്‍, തന്റെ മുഖമല്ലാത്ത മറ്റെല്ലാ ഭാഗങ്ങളും മൂടിക്കൊണ്ട് രാജാവ് ഉറക്കം അഭിനയിച്ച് കിടക്കുകയായിരുന്നു. നിദ്രയിലാണ്ട തന്റെ മുഖം എന്നിലുണ്ടാക്കുന്ന പ്രത്യാഘാതം രഹസ്യമായി കണ്ണിമയ്ക്കുള്ളിലൂടെ നോക്കിരസിക്കുവാനാണ് ആ അഭിനയക്കാരന്‍ ഉദ്ദേശിച്ചിരുന്നത്. ഞാനും അഭിനയിക്കാന്‍ സദാ സന്നദ്ധയായിരുന്നു. അതുകൊണ്ട് കിടക്കയിലിരുന്ന്, ഞാന്‍ അദ്ദേഹത്തിന്റെ ചുണ്ടുകളും നെറ്റി...